ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത പദവിയിലെത്തിയ ശേഷം ആദ്യമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് താൻ ജനിച്ചു വളർന്ന ഉത്തർപ്രദേശിലെ കാൻപൂരിലുള്ള പരൗഖ് സന്ദർശിക്കും. ന്യൂഡൽഹിയിലെ സഫ്ദർജംഗ് റയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് തിരിക്കുന്ന തീവണ്ടി കാൻപൂരിൽ തന്നെയുള്ള ജിൻജാക്ക്, രൂരാ എന്നീ രണ്ട് സ്ഥലങ്ങളിൽ നിർത്തും. പ്രസിഡന്റിന് തന്റെ ബാല്യകാല സുഹൃത്തുക്കളെ നേരിൽ കണ്ട് സംസാരിക്കുന്നതിനു വേണ്ടിയാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പുകൾ അനുവദിച്ചത്. പരൗഖിൽ ജൂൺ 27ന് നടക്കുന്ന രണ്ട് സ്വീകരണ പരിപാടികളിലും പ്രസിഡന്റ് പങ്കെടുക്കും.
പ്രസിഡന്റ് പദവി ലഭിച്ചശേഷം ഇത് ആദ്യമായാണ് കോവിന്ദ് തന്റെ സ്വന്തം സ്ഥലം സന്ദർശിക്കുന്നതെന്നും ഇതിന് മുമ്പും അദ്ദേഹം ഇതിന് താത്പര്യം പ്രകടിപ്പിച്ചെങ്കിലും വിവിധ സാഹചര്യങ്ങൾ കാരണം ഇതിനു സാധിച്ചില്ലെന്നും രാഷ്ട്രപതി ഭവന്റെ പത്രകുറിപ്പിൽ അറിയിച്ചു.
ഇതിനു മുമ്പും നിരവധി ഇന്ത്യൻ പ്രസിഡന്റുമാർ ട്രെയിൻ യാത്ര നടത്തിയിട്ടുണ്ടെങ്കിലും 15 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു പ്രസിഡന്റ് ട്രെയിൻ യാത്ര നടത്തുന്നത്. ഇതിനു മുമ്പ് മുൻ പ്രസിഡന്റ് ആയിരുന്ന ഡോ എ പി ജെ അബ്ദുൽ കലാമാണ് അവസാനമായി ട്രെയിനിൽ യാത്ര നടത്തിയത്. പ്രസിഡന്റ് കോവിന്ദ് സ്വദേശം സന്ദർശിക്കുന്നത് ട്രെയിനിൽ ആണെങ്കിലും തിരിച്ച് ഡൽഹിയിലേക്ക് വരുന്നത് ഫ്ളൈറ്റിലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |