ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അദ്ധ്യക്ഷനെയും തിരഞ്ഞെടുത്ത രീതിയിൽ ഹൈക്കമാൻഡിനെ ഉമ്മൻചാണ്ടി അതൃപ്തി അറിയിച്ചു. ഇന്നലെ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയായില്ലെന്ന് അറിയിച്ചതായും രാഹുലിനെ കണ്ട ശേഷം ഉമ്മൻചാണ്ടി പറഞ്ഞു. നേതൃ സ്ഥാനങ്ങളിലെത്തിയ നേതാക്കളോട് എതിർപ്പില്ല. കെ.പി.സി.സി ജംബോ കമ്മിറ്റികൾ പിരിച്ചുവിടുന്നത് യോജിച്ചെടുത്ത തീരുമാനമാണ്. എന്നാൽ പദവി നഷ്‌ടപ്പെടുന്ന നേതാക്കളുടെ സേവനം മറ്റു രീതിയിൽ പ്രയോജനപ്പെടുത്തണം. താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാർത്തകൾ ഉമ്മൻചാണ്ടി നിഷേധിച്ചു.
കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ അതൃപ്തി മാറ്റാൻ ഹൈക്കമാൻഡ് ചർച്ചകൾ നടത്തിവരികയാണ്. കഴിഞ്ഞയാഴ്ച രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഉമ്മൻചാണ്ടിയുമായി ഫോണിലും സംസാരിച്ചു. വിശദമായ ചർച്ചയ്‌ക്ക് ഡൽഹിക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിലെത്തി രാഹുലിനെ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |