തൊടുപുഴ : ഏറെ വർഷങ്ങളായി സ്തംഭനാവസ്ഥയിലായ മുട്ടം-ഇടപ്പള്ളി-തോട്ടുങ്കര ബൈപാസ് പദ്ധതിയുടെ നിർമ്മാണത്തിന് സർക്കാരിൽ ഇടപെടൽ നടത്തുമെന്ന് പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. സർക്കാരാണ് പദ്ധതിയുടെ തുടർനടപടികൾക്ക് അനുമതി നൽകി ഫണ്ട് അനുവദിക്കേണ്ടത്. ഇത് സംബന്ധിച്ച് സർക്കാരിന് പ്രോജക്ട് നൽകിയതാണ്. നിരവധി വികസന സാദ്ധ്യതകളുള്ള മുട്ടം ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് ബൈപാസ് പദ്ധതി വിഭാവനം ചെയ്തത്. പെരുമറ്റം കനാലിന് സമീപം പഴയ റോഡിൽ നിന്ന് ആരംഭിച്ച് എൻജിനിയറിംഗ് കോളേജിന്റെ പിന്നിൽ തോടിന് സമാന്തരമായിട്ട് തോട്ടുങ്കര പാറക്കടവിൽ എത്തുന്ന രീതിയിലാണ് പദ്ധതി. സ്ഥലം അളന്ന് സർവേ കല്ലും സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |