തിരുവനന്തപുരം: കൊവിഡിന്റെ പേരിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
അദ്ധ്യാപകരുടെ ശമ്പളത്തിൽ 15 മുതൽ 50 ശതമാനം വരെ കുറവു വരുത്തിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കുട്ടികളുടെ ഫീസിനത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ശമ്പളം കുറച്ചതു ചോദ്യം ചെയ്താൽ ജോലിയിൽ നിന്നും പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തും. വെട്ടിക്കുറച്ച ശമ്പളം കുടിശിക സഹിതം തിരികെ നൽകണമെന്നാണ് ആവശ്യം. വെള്ളയമ്പലത്തെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ മേഴ്സി മോൾ സമർപ്പിച്ച പരാതിയിലാണ് നടപടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |