കൊച്ചി: മാവേലിക്കര സർക്കാർ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികളായ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ. ചന്ദ്രൻ, ബന്ധു അമൽ മുരളി എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ടിവന്നാൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്‌ത് വിട്ടയയ്ക്കണമെന്നാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ വിധി.
കേസിങ്ങനെ
അഭിലാഷിന്റെ അമ്മ ലാലിയെ മേയ് 14ന് പുലർച്ചെ കൊവിഡ് മൂലമുണ്ടായ ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് ചികിത്സയിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവിനെ അഭിലാഷും അമൽ മുരളിയും ആക്രമിച്ചെന്നാണ് കേസ്. ഡോക്ടറുടെ മുറിയിൽ കയറിയ പ്രതികൾ കഴുത്തിനു കുത്തിപ്പിടിച്ച് മുഖത്ത് അടിച്ചെന്നാണ് പരാതി. കൊച്ചി മെട്രോയിൽ കോൺസ്റ്റബിളായ അഭിലാഷിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |