വാഷിംഗ്ടൺ : അമേരിക്കയിലെ മിയാമിയിൽ 12 നില കെട്ടിട സമുച്ചയം തകർന്ന് വീണ് 4 പേർ മരിച്ചു. 150 ലധികം പേർ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നും സംഭവം നടന്നത്. സംഭവം നടന്നത്. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 102 പേരെ അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. അപകടം നടക്കുന്ന സമയം എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. മിയാമിയിലെ ചാംപ്ലെയിൻ ടവേഴ്സ് സൗത് എന്ന 12 നില കെട്ടിടമാണ് തകർന്നത്. 130 ഓളം അപ്പാർട്ട്മെന്‍റുകളാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്.രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.
1980ൽ നിർമ്മിച്ച കെട്ടിടത്തിൽ അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ലാറ്റിനമേരിക്കൻ കുടിയേറ്റക്കാരിൽ പലരേയും കാണാനില്ലെന്ന് അവരുടെ കോൺസുലേറ്റുകൾ അറിയിച്ചു. സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രക്ഷാ പ്രവർത്തനത്തിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |