ഇടുക്കി: പെട്ടിമുടി ഉരുൾപാെട്ടൽ ദുരന്തത്തിൽ മരിച്ച രണ്ടര വയസുകാരി ധനുഷ്കയെ കണ്ടെത്തിയതിലൂടെ താരമായ വളർത്തുനായ കുവി അമ്മയാകാനാുള്ള ഒരുക്കത്തിൽ.ഗർഭിണിയായതിന്റെ ആലസ്യത്തിൽ കഴിഞ്ഞ കുവിയെ ഡോഗ് സ്‌ക്വാഡിലെ പരിശീലകൻ അജിത് മാധവൻ വ്യാഴാഴ്ചയാണ് ചേർത്തലയിലെ സ്വന്തം വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
പെട്ടിമുടി ദുരന്തത്തിനുശേഷം ധനുഷ്കയുടെ കുടുംബം താമസിച്ചിരുന്ന ലായത്തിനു പിന്നിൽ ഭക്ഷണം കഴിക്കാതെ അവശയായ കുവിയെ ഏറ്റെടുത്ത അജിത് മാധവൻ അതിനെ പഴയതുപോലെ മിടുക്കിയാക്കി. എട്ടുമാസത്തിനുശേഷം ധനുഷ്കയുടെ മുത്ത
ശ്ശി പളനിയമ്മാളിന്റെ ആഗ്രഹപ്രകാരം അതിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. കുവിയുടെ ആലസ്യം കണ്ട് അവർ തന്നെയാണ്, ഇനിയൊരു അവകാശവാദം ഉന്നയിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകി ഇപ്പോൾ അജിത് മാധവന് കൈമാറിയത്. അവൾ ഗർഭിണിയാണെന്ന് ഏറ്റുവാങ്ങാൻ എത്തിയപ്പോൾത്തന്നെ അജിത്തിന് ബോധ്യമായിരുന്നു. 68- 78 ദിവസമാണ് നായ്ക്കളുടെ ഗർഭകാലം. പ്രസവശേഷം പരിശീലനം തുടരാനാണ് തീരുമാനം. വിദേശ ഇനത്തിൽപ്പെട്ടതടക്കം ആറ് നായ്ക്കളെ അജിത് വളർന്നുണ്ട്. ഇതിൽ 17 വയസുള്ള നാടൻ നായയുമുണ്ട്.
കുവി നാടനല്ല
കുവി ദോലെ എന്ന് വിളിക്കുന്ന കാട്ടുനായയാണിത്. വിസിലിംഗ് ഡോഗെന്നും പറയും. കുരയ്ക്കുന്നതിനൊപ്പം കുറുക്കനെ പോലെ ഇടയ്ക്ക് ഓരിയിടും. കൂട്ടം ചേർന്ന് നടക്കുന്ന ഇവയെ സിംഹം ഉൾപ്പെടെയുള്ള വന്യജീവികൾക്കും ഭയമാണത്രേ. പ്രകോപനവുമില്ലാതെ ആരെയും ആക്രമിക്കും.ഏഷ്യൻ വൻകരയിലാണ് ഇവയെ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |