തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങൾക്കുള്ള ത്രിതല നിയന്ത്രണ സംവിധാനം പൗരകേന്ദ്രീകൃതമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിക്രം സഹായി പറഞ്ഞു. ഡിജിറ്റൽ മാദ്ധ്യമ നൈതിക നിയമാവലി പ്രകാരം പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തിയതിലൂടെ പരാതികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ദക്ഷിണ സംസ്ഥാനങ്ങളിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോകളുടെ സംയുക്താഭിമുഖ്യത്തിൽ ഡിജിറ്റൽ നൈതിക നിയമാവലിയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും അതേസമയം പ്രസാധകനെയും സ്ഥാപനത്തേയും സംബന്ധിച്ച വിശദവിവരങ്ങൾ നിശ്ചിത ഫോറത്തിൽ സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 1500 ഓളം വ്യക്തികളും ചെറു ഗ്രൂപ്പുകളും ഇതിനകം വിശദാംശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓൺലൈൻ മീഡിയ, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ, ചലച്ചിത്ര നിർമ്മാതാക്കൾ, വിതരണക്കാർ മുതലായവരെ പ്രതിനിധീകരിച്ച് 240 പേർ വെബിനാറിൽ പങ്കെടുത്തു. പി.ഐ.ബി ദക്ഷിണ മേഖലാ ഡയറക്ടർ ജനറൽ എസ്. വെങ്കിടേശ്വർ, ചെന്നൈ പി.ഐ.ബി അഡിഷണൽ ഡയറക്ടർ ജനറൽ എം. അണ്ണാദുരൈ, ഹൈദരാബാദ് പി.ഐ.ബി ഡയറക്ടർ ശ്രുതി പാട്ടീൽ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |