11 ആശുപത്രികളിൽ ജി.പി.പി ബലകോവിൻ പരീക്ഷിക്കും
കൊച്ചി: മലയാളിയുടെ കൊവിഡ് മരുന്ന് പരീക്ഷണം അന്തിമഘട്ടത്തിൽ. കേരളം ആസ്ഥാനമായ പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് കമ്പനിക്ക് കൊവിഡ് രോഗികളിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി.
കമ്പനി വികസിപ്പിച്ച ജി.പി.പി ബലകോവിൻ എന്ന മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണഫലം ഡി.സി.ജി.ഐയുടെ വിദഗ്‌ദ്ധസമിതി വിശകലനം ചെയ്തശേഷമാണ് അവസാന ട്രയലിന് അനുമതി നൽകിയത്.
രാജ്യത്തെ 11 ആശുപത്രികളിൽ ഓക്സിജൻ പിന്തണയോടെ ചികിത്സയിലുള്ള രോഗികൾക്ക് നൽകാനാണ് അനുമതി. ഇത്തരം രോഗികളെ രക്ഷിക്കാൻ പ്രാപ്തിയുള്ള സുരക്ഷിതമായ മരുന്നാണ് ജി.പി.പി ബലകോവിൻ എന്നതാണ് ഇതുവരെയുള്ള നിരീക്ഷണം. ആദ്യ രണ്ടുഘട്ടങ്ങളിലെ പരീക്ഷണഫലം ബ്രിട്ടീഷ് മെഡിക്കൽ ജേർണലും (ബി.എം.ജി), യേൽ യൂണിവേഴ്സിറ്റിയും മെഡ്റിക്സിവ് എന്ന വെബ്സൈറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്നാം ഘട്ട ട്രയൽ ഇവിടെ
1. ആദിചുഞ്ചനഗിരി ഹോസ്പിറ്റൽ, മാണ്ഡ്യ, കർണാടക.
2. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, റായ്‌പൂർ
3. ബി.ജെ.ജി.മെഡിക്കൽ കോളേജ്, പൂനെ.
4. ഭദ്ര ഹോസ്പിറ്റൽ, ന്യൂഡൽഹി.
5. ജെ.എൻ. മെഡിക്കൽ കോളേജ്, അലിഗ്ര, യു.പി.
6. മെഡിക്കൽ കോളേജ്, കൊൽക്കത്ത.
7. പുഷ്പാഞ്ജലി ഹോസ്പിറ്റൽ, ആഗ്ര
8. പി.ജി.ഐ യശ്വന്തറാവു ചവാൻ മെമ്മോറിയൽ ഹോസ്പിറ്റൽ, പൂനെ.
9. എം.ജി.എംസ് മെഡിക്കൽ കോളേജ്, ഔറംഗബാദ്
10. ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളേജ്, വഡോദര.
11. മഹാരാജ അഗ്രേസൻ ഹോസ്പിറ്റൽ, ന്യൂഡൽഹി.
കൊവിഡിനെതിരായ മാനവരാശിയുടെ പോരാട്ടത്തിൽ വലിയ മുന്നേറ്റമാണിത്. ഗുരുതരാവസ്ഥയിലുള്ളവർക്ക്
ജി.പി.പി ബലകോവിൻ വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞു കഴിഞ്ഞു. ലോകാരോഗ്യ
സംഘടന 28ഓളം കൊവിഡാനന്തര ദീർഘകാല സങ്കീർണതകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ ചികിത്സിച്ച രോഗികൾ അത്തരം യാതൊരു പ്രശ്‌നങ്ങളും നേരിടുന്നില്ലെന്ന് മാത്രമല്ല, അവർ സാധാരണ പോലെ ആരോഗ്യവാന്മാരുമാണ്.
പി.എൻ. ബൽറാം, സി.ഇ.ഒ,പി.എൻ.ബി.വെസ്പർ ലൈഫ് സയൻസസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |