ബംഗളൂരു : കർണാടകത്തിലെ മാമ്പഴ കർഷകർ പ്രതിസന്ധിയിൽ. മാമ്പഴങ്ങളുടെ ഡിമാന്റ് കുത്തനെ കുറഞ്ഞതോടെ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനാവാതെ വഴിയരികിൽ ഉപേക്ഷിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷങ്ങളിൽ ആവശ്യക്കാരേറെ ഉണ്ടായിരുന്ന മാമ്പഴങ്ങൾ ഇക്കുറി ആർക്കും വേണ്ടാതായതോടെയാണ് വില കുറഞ്ഞത്. വില കുത്തനെ ഇടിഞ്ഞതിന്റെ ഫലമായി കർണാടക കർഷകർ കോലാർ ജില്ലയിലെ ശ്രീനിവാസപുരയ്ക്ക് സമീപം ടൺ കണക്കിന് മാമ്പഴങ്ങൾ റോഡിന് അരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ബംഗനപ്പള്ളി, ബെനിഷൻ, ടോട്ടാപുരി എന്നീ മാമ്പഴ ഇനങ്ങളിൽ ഫംഗസ് ബാധ ഏറ്റതിനാലാണ് വില കുത്തനെ ഇടിഞ്ഞത്. ഇതിനെ തുടർന്ന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ടോട്ടാപുരി, ബെനിഷൻ ഇനങ്ങളായ മാമ്പഴങ്ങൾ രണ്ട് വർഷം മുൻപ് വരെ ഒരു ടണ്ണിന് ലക്ഷത്തിന് മേൽ വിലയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പതിനായിരം പോലും നൽകാൻ ആളില്ലാതായിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും മാമ്പഴം വാങ്ങാൻ മുൻപത്തേ പോലെ ആളുകൾ എത്താത്തതും തിരിച്ചടിയായി. കർണാടകയിലെ ശ്രീനിവാസപുരയിലെ 60,000 ഹെക്ടറിലാണ് ടോട്ടാപുരി ഇനം മാമ്പഴം കൃഷിചെയ്യുന്നത്. വിളവെടുപ്പ് സമയം വില കുറയുന്നതോടെ കർഷകർ ആശങ്കയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |