കുമളി: ഏലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. ഒരു കിലോ ഏലക്കാ ഉത്പാദിപ്പിക്കുന്നതിന് 800 മുതൽ 1000 രൂപ വരെയാണ് ചെലവ്. വളങ്ങളുടെയും കീടനാശിനികളുടെയും വിലയും കായ് ഉണങ്ങുന്നതിനുള്ള ചെലവും തൊഴിലാളികളുടെ കൂലിയും വൈദ്യുതി ചാർജും വർദ്ധിച്ചതും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ പ്രശ്നങ്ങളും രോഗബാധകളും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഈ സാഹചര്യത്തിൽ ഏലക്കാ കിലോയ്ക്ക് 2500 രൂപ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഏലം കയറ്റുമതിക്കുള്ള നിബന്ധനകൾ ലളിതമാക്കുക, ആഭ്യന്തര ഉപയോഗം വർദ്ധിപ്പിക്കുവാൻ കൂടുതൽ മൂല്യവർദ്ധിത ഉത്പനങ്ങളുണ്ടാക്കാൻ പദ്ധതി അവിഷ്‌കരിക്കുക, കാർഡമ്മം ബോർഡ് പുന:സ്ഥാപിക്കുക, ലേല കേന്ദ്രങ്ങളി കൂടുതൽ വ്യാപാരികൾക്കും കർഷകർക്കും പങ്കെടുക്കാൻ അവസരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് കർഷക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് പുറ്റടി സ്‌പൈസസ് പാർക്കിനു മുന്നിൽ ധർണ്ണ നടത്തും.
11 ന് ആരംഭിക്കുന്ന ധർണ്ണ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും മുൻ എം.എൽ.എയുമായ മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിനു ജോൺ, ജില്ലാ സെക്രട്ടറി ഷാജി കാരിമുട്ടം, മനോജ് കളപ്പുര തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |