ഒരു ടൺ ഭാരമുള്ള ആണവായുധം വഹിക്കും
ഉന്നം 2000 കിലോ.മീറ്റർവരെയുള്ള ശത്രുകേന്ദ്രം
ചൈന ഉൾപ്പെടെ ആക്രമണ പരിധിയിൽ
ഭുവനേശ്വർ: ആണവപോർമുന വഹിക്കാൻ പ്രാപ്തിയുള്ള പുതിയ ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അഗ്നി ശ്രേണിയിൽ ഇന്ത്യ വികസിപ്പിച്ച മിസൈലുകളുടെ ആധുനിക പതിപ്പാണിത്. അഗ്നി -5 വരെയാണ് ഇന്ത്യ നേരത്തേ വികസിപ്പിച്ചിരുന്നത്.
1000 മുതൽ 2000 വരെ കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാൻ കഴിയുന്ന ഈ മിസൈലിന് ഭാരവും വലിപ്പവും അഗ്നി ശ്രേണിയിലെ മറ്റുള്ളതിനെ അപേക്ഷിച്ച് കുറവാണ്.ഒരു ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ കഴിയും.
ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് 150 കിലോ മീറ്റർ കിഴക്കുള്ള ഡോ. എ.പി.ജെ. അബ്ദുൽ കലാം ദ്വീപിലെ വിക്ഷേപണത്തറയിൽ നിന്ന് ഇന്നലെ രാവിലെ 10.55ന് തൊടുത്ത മിസൈൽ നിശ്ചിത പാതയിലൂടെ നിർദ്ദിഷ്ട ലക്ഷ്യം കണ്ടതായി ഡി.ആർ.ഡി.ഒ അറിയിച്ചു.
രണ്ടു ദിവസം മുമ്പ് ഒഡിഷയിലെ ചാന്ദിപ്പൂരിൽ 'പിനാക' റോക്കറ്റ് വിജയകരമായി പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |