ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ശീവേലിക്ക് എഴുന്നള്ളിക്കുന്ന ആന സീതക്കുട്ടി ചരിഞ്ഞു. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ നടന്ന ശീവേലിക്ക് എഴുന്നള്ളിച്ചത് സീതക്കുട്ടിയെയായിരുന്നു. തുടർന്ന് ആനപ്പറമ്പിലെത്തിയ ആന ഉച്ചയോടെ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടുകയും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. എലിഫന്റ് സ്ക്വാഡ് വെറ്ററിനറി ഡോക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ പ്രാഥമികചികിത്സ നൽകിയെങ്കിലും നിലയിൽ മാറ്റമുണ്ടായില്ല.
തുടർന്ന് ദേവസ്വം ആനകളുടെ ഡോക്ടർ ഗിരിദാസിനെ വിവരം അറിയിച്ചു. അദ്ദേഹം ചോറ്റാനിക്കരയിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും രാത്രി ചരിഞ്ഞു.
അൻപതു വർഷം മുമ്പാണ് സീതക്കുട്ടി ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തിയത്. അന്നു മുതൽ എല്ലാ എഴുന്നള്ളിപ്പിനും സീതക്കുട്ടിയായിരുന്നു.തിരുവില്വാ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |