നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺവെൻഷൻ സെന്ററിൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടത്തിവന്നിരുന്ന കൊവിഡ് രണ്ടാം ലെവൽ ചികിത്സാകേന്ദ്രം ആശ്വാസമായത് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നായി 4203 പേർക്ക്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് താത്കാലിക ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം കൺവെൻഷൻ സെന്റർ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് തുറന്നു നൽകും. 30 ഡോക്ടർമാർ ഉൾപ്പെടെ അഞ്ഞൂറോളം ആരോഗ്യജീവനക്കാർ ഇവിടെ പ്രവർത്തിച്ചിരുന്നു. വെള്ളവും വൈദ്യുതിയും സിയാൽ സൗജന്യമായി നൽകി. ഡോ.മാത്യൂസ് നുമ്പെല്ലി സിയാൽ എം.ഡി എസ്.സുഹാസിന് സെന്ററിന്റെ താക്കോൽ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |