ജറുസലേം: വെസ്റ്റ് ബാങ്കിലെ ബീതയിൽ അനധികൃത ഒൗട്ട്പോസ്റ്റ് നിർമിച്ച ജൂതകുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് സമവായത്തിലെത്തിയതായി ഇസ്രായേൽ. ഈയാഴ്ചയോടെ കുടിയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്നാണ് ധാരണ. മേഖലയെ മിലിട്ടറി സോൺ ആക്കി മാറ്റാനാണ് ഇസ്രയേലിന്റെ പദ്ധതിയെന്നാണ് സൂചന.
പാലസ്തീനികളുടെ ഭൂമി കൈയേറിയല്ല ഔട്ട്പോസ്റ്റ് നിർമിച്ചതെന്ന് തെളിയിക്കുമെന്ന് കുടിയേറ്റക്കാർ വ്യക്തമാക്കി. അതുവഴി ഇവിടെ മതപാഠശാലകൾ നിർമിക്കാനും ഒഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാനുമാണ് പദ്ധതി. തങ്ങളുടെ ഭൂമി കൈയേറിയാണ് ജൂത കുടിയേറ്റക്കാർ ഒൗട്ട്പോസ്റ്റ് നിർമിച്ചതെന്നാണ് പാസ്തീനികളുടെ വാദം. ഔട്ട്പോസ്റ്റ് നിർമിച്ചതിനെതിരെ ഇവിടെ പ്രതിദിനം പാലസ്തീനികൾ പ്രതിഷേധ പരിപാടികൾ നടത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |