കൊല്ലം: ഫോണിൽ വിളിച്ച ഒറ്രപ്പാലത്തുകാരനെന്ന് പരിചയപ്പെടുത്തിയ പത്താം ക്സാസുകാരന് നേരെയുള്ള എം. മുകേഷ് എം.എൽ.എയുടെ ശകാരം നവമാദ്ധ്യമങ്ങളിൽ വൈറലും വിവാദവുമായി. നിരന്തരം വിളിച്ചതിനും കാൾ റെക്കാഡ് ചെയ്ത് പ്രചരിപ്പിച്ചതിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മുകേഷ് പ്രതികരിച്ചു.
‘സ്വന്തം എം.എൽ.എ ആരെന്ന് അറിഞ്ഞൂടാ, പത്താം ക്ലാസിൽ പഠിക്കുന്നു, നീ എന്റെ മുന്നിലുണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെ...’ എന്നിങ്ങനെ നീളുന്നു മുകേഷിന്റെ ശകാരം.
ഇന്നലെ രാവിലെ മുതലാണ് ഓഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഹലോ സാർ ഞാൻ പാലക്കാട് നിന്നാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥി എം.എൽ.എയെ വിളിച്ചത്. ‘ആറു പ്രാവിശ്യമൊക്കെ വിളിക്കുകയെന്നു പറഞ്ഞാൽ, സൂം മീറ്റിംഗിൽ ഇരിക്കുകയല്ലേയെന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. സാറിന്റെ നമ്പർ കൂട്ടുകാരൻ തന്നതാണെന്ന് പറഞ്ഞപ്പോൾ അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. വിളിച്ച വിദ്യാർത്ഥി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒറ്റപ്പാലം സ്വദേശി തന്നെയാണോയെന്നും വ്യക്തതയില്ല.
'
അടുപ്പിച്ച് വിളിച്ചപ്പോൾ സൂം മീറ്റിംഗിൽ പങ്കെടുക്കുകയാണെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. മീറ്റിംഗ് കഴിഞ്ഞപ്പോൾ തിരിച്ചുവിളിച്ചു. വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കാഡ് ചെയ്തു. സംഭവം ആസൂത്രിതമാണ്. ചൂരൽ വച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകർത്താവിന്റെ സ്നേഹത്തോടെയാണ്. എന്നിട്ടും പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. സൈബർ സെല്ലിന് പരാതി നൽകും.
എം. മുകേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |