ജനീവ: വടക്ക് പടിഞ്ഞാറൻ സിറിയയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ആക്രമണങ്ങളിലാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യു.എൻ ചിൽഡ്രൻസ് ഫണ്ട് വ്യക്തമാക്കി. സിറിയയിലെ ജബൽ അൽ സവയ്യ, ഇദ്‌ലിബ്, ഇബ് ലിൻ, ബാൽഷൺ, ബാൽയോൺ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം.
കൊല്ലപ്പെട്ട കുട്ടികളിൽ മൂന്ന് പേർ സഹോദരങ്ങളാണ്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നയാളിന്റെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിറിയിയിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറെയും കുട്ടികളാണ്. കഴിഞ്ഞ വർഷം മാത്രം 512 കുട്ടികളാണ് സിറിയയിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |