മുളന്തുരുത്തി: കൊവിഡ് വില്ലനായി. ചിത്രപ്രദർശനമെന്ന മോഹം സഫലമാക്കാനാതെ ചിത്രകാരൻ രാമചന്ദ്രൻ ആർഷ ഗൾഫിലേക്ക് മടങ്ങുന്നു. മുളന്തുരുത്തി പാറപ്പുറത്ത് പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ ആർഷ മാസങ്ങൾക്കു മുൻപ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത് ആർട്ട് ഗ്യാലറിയിൽ നാട്ടുകാർക്കായി സ്വന്തം ചിത്രങ്ങളുടെ പ്രദർശനം നടത്തണമെന്ന സ്വപ്നവുമായിട്ടാണ്. ഖത്തറിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹമദ്ബിൻ ജാസിം അൽത്താനിയുടെ കൊട്ടാരത്തിലെ ചിത്രകാരനായ രാമചന്ദ്രൻ ആർഷ വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നമായിരുന്നു ഇത്. ഗൽഫിൽ വച്ച് വരച്ച ചിത്രങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടി നാട്ടിൽ കൊണ്ടുവരികയും ചെയ്തു. എന്നാൽ കൊറോണ വില്ലനായതോടെ മാസങ്ങൾ കാത്തിരുന്നിട്ടും പ്രദർശനം നടത്തുവാൻ കഴിയില്ലെന്നായപ്പോഴാണ് തിരികെ പോകുന്നത്.
കാരിക്കോട് ചിത്രകാരൻ മോഹൻ ലയത്തിന്റെ കീഴിലായിരുന്നു ചിത്രകലാ പഠനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ചക്രപാണി മാസ്റ്ററുടെ കീഴിലും കലാഭവനിലും പഠിച്ചു. ഒരു വർഷത്തിനുള്ളിൽ വീണ്ടും തിരികെ വരണമെന്നാണ് വിചാരിക്കുന്നത്. മക്കളായ നവനീതും ആർഷയും ചിത്രം വരയ്ക്കുന്നുണ്ട്. അദ്ധ്യാപികയായ നിഷയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |