ചാത്തന്നൂർ: രണ്ട് കാറുകളിലായി 84 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ താഴംതെക്ക് ചരുവിള പുത്തൻവീട്ടിൽ സുനിൽ കുമാർ (34), കാരംകോട് പണ്ടാരത്തോപ്പിൽ രതീഷ് അശോകൻ (37), ചാത്തന്നൂർ രാഹുൽ ഭവനിൽ വിഷ്ണുവിജയൻ (30), കടയ്‌ക്കൽ ചിതറ വളവുപച്ച ഹെബി നിവാസിൽ ഹെബിമോൻ (40) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്‌ക്ക് 12ന് ചാത്തന്നൂർ സിവിൽ സ്റ്റേഷനു സമീപം ഏറം മാടൻകാവിനടുത്ത് റോട്ടറി ക്ലബിന് മുന്നിൽ സിറ്റിപൊലീസ് കമ്മിഷണറുടെ ലഹരിവിരുദ്ധ സ്ക്വാഡും ചാത്തന്നൂർ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഒഡിഷയിൽ നിന്ന് മൊത്തവിലയ്ക്കെടുത്ത് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് കിലോ വീതമുള്ള 42 പായ്‌ക്കറ്റുകളാണ് കാറുകളിലുണ്ടായിരുന്നത്. ഒരു പായ്‌ക്കറ്റിന് 1500 രൂപ നിരക്കിലാണ് വാങ്ങിയത്. കേരളത്തിലെ മൊത്തമാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |