തിരുവനന്തപുരം: മാണിയെ അപമാനിച്ച മുന്നണിയിൽ തുടരണമോയെന്ന് ജോസ് കെ മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോസിന്‍റെ തീരുമാനം എന്തെന്ന് അറിയാൻ കേരളം കാത്തിരിക്കുകയാണ്. കേരള കോൺഗ്രസിന് കെ എം മാണിയോട് ആദരവും ബഹുമാനവുമുണ്ടെങ്കിൽ അവർ രാഷ്‌ട്രീയ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസിനെ യു ഡി എഫ് പുറത്താക്കിയതല്ല. അവർ പുറത്തുപോയതാണ്. കൂടെ നിർത്തിയിട്ട് കെ. എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സി പി എം സ്വീകരിച്ചത്. മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ അഴിമതിക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും വീട്ടിൽ നോട്ടെണ്ണുന്ന മെഷീനുണ്ടെന്നും പറഞ്ഞവരാണ് സി പി എമ്മെന്നും സതീശൻ ഓർമ്മിപ്പിച്ചു.
യു ഡി എഫ് സർക്കാർ അഴിമതി നടത്തിയെന്നാണ് വിജയരാഘവൻ പറഞ്ഞത്. എന്നാൽ ഉമ്മൻ ചാണ്ടിയേയോ ആ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിമാരെയോ എൽ ഡി എഫ് തടഞ്ഞിട്ടില്ല. ബഡ്‌ജറ്റ് അവതരിപ്പിക്കാൻ വന്ന കെ എം മാണിയെയാണ് അവർ തടഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |