ന്യൂഡൽഹി: കെ.പി.സി.സിയിൽ ജംബോ സമിതികൾ പിരിച്ചുവിട്ട് 51 അംഗ സമിതിയാക്കി ചുരുക്കിയത് അടക്കമുള്ള പരിഷ്കാര നടപടികൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് ഇന്നലെ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം. ഹസനെ നിലനിറുത്താനുള്ള ധാരണയും രാഹുലിനെ അറിയിച്ചു.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ കമ്മിറ്റി, ബൂത്തിന് കീഴിൽ അയൽക്കൂട്ട സമിതി തുടങ്ങിയ പരിഷ്കാരങ്ങൾക്കും അംഗീകാരമായി. ഒരു മാസത്തിനകം ജില്ലാതല പുനഃസംഘടന പൂർത്തിയാക്കും. ഗ്രൂപ്പ് വീതം വയ്പുണ്ടാകില്ലെന്നും പ്രവർത്തന മികവു തന്നെയായിരിക്കും മാനദണ്ഡമെന്നും രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. സുധാകരൻ ആവർത്തിച്ചു. രാഷ്‌ട്രീയ പരിശീലന സ്ഥാപനത്തിന്റെ ചുമതല പാർട്ടി ദേശീയ വക്താവിന് നൽകാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |