കളമശേരി: 52 വർഷത്തെ ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബ്ബിന്റെ സ്വതന്ത്ര ഭരണത്തിന് തിരശീല വീണു. ക്ലബ്ബിന്റെ ഭരണം പൂർണമായും കമ്പനി നിയന്ത്രണത്തിലായി. ക്ലബ്ബ് അംഗങ്ങളായ ഉദ്യോഗസ്ഥരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്കായിരുന്നു ഇതുവരെ ചുമതല. ഫാക്ടിന്റെ ലാഭ കുതിപ്പും പഴയ പ്രതാപകാലം തിരിച്ചു പിടിക്കണമെന്നാണ് പുതിയ സി.എം.ഡി. കിഷോർ രൂംഗ്തയുടെ തീരുമാനം.പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഹെൽത്ത് ക്ലബ്, ബില്ലാർഡ്സ് , കളിക്കളങ്ങൾ, സ്വിമ്മിംഗ് പൂൾ എന്നിവ ആധുനികവത്ക്കരിക്കും.
ശേഷസായി ബാറ്റ്മിന്റൺ ഷട്ടിൽ ടൂർണമെന്റ്
കേരളത്തിൽ ആദ്യമായി നാഷണൽ ടൂർണമെന്റുകൾ നടന്ന കോർട്ടാണിത്. തേക്കുമരത്തിൽ തീർത്ത കോർട്ട് ഇന്ത്യയിൽ മറ്റെങ്ങുമില്ല. നിരവധി ദേശീയ- അന്തർദേശീയ മത്സരങ്ങൾ നടന്നു. രാജ്യത്തെ പ്രശസ്ത ബാറ്റ്മിന്റൻ കളിക്കാരായ പ്രകാശ് പദുകോൺ, യു.വിമൽ കുമാർ, സുരേഷ് ഗോയൽ, ദിപു ഘോഷ് , സരോജിനി ഗോഗട്ടെ, സയ്ദ് മോഡി, എസ്.എച്ച്.പ്രണോയ്, രൂപേഷ് കുമാര്യ ഡിജു, ആന്റണി ജേക്കബ്, ജോൺ ഒഫ് മാത, സനേവ് തോമസ്, പി.സി.തുളസി, അപർണ ബാലൻ ,കോശി മുതലാളി , ജെസി ഫിലിപ്പ്, എഡ്വിൻ പാദുവാ ,നോ റിൻ പാദുവ, അർജുൻ, തുടങ്ങിയ ദേശീയ താരങ്ങൾ ഇവിടെ കളിച്ചു വളർന്നവരാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി മാറിയ ഫാക്ട് എന്ന മഹാ സ്ഥാപനത്തിന് തുടക്കമിട്ട ശേഷസായി സഹോദരന്മാരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടിയാണ് അഖിലേന്ത്യാ ടൂർണമെന്റ് നടത്തുന്നത്.
തുടക്കം സ്വിമ്മിംഗ് പൂൾ ക്ലബ്ബായി
എം.കെ.കെ.നായർ സ്ഥാപക പ്രസിഡന്റും കെ.വി.ശ്രീനിവാസൻ സെക്രട്ടറിയായും പ്രവർത്തനമാരംഭിച്ച ക്ലബിൽ സ്വിമ്മിംഗ് പൂൾ ക്ലബ്ബാണ് ആദ്യം തുടങ്ങിയത്. പിന്നീട് രാജ്യാന്തര നിലവാരമുള്ള ബാറ്റ്മിന്റൻ കോർട്ട്, ടേബിൾ ടെന്നീസ് , ലോൺ ടെന്നീസ് , ബില്യാർഡ്സ്, കാരംസ്, കാർഡ് ഗെയിംസ് തുടങ്ങിയ വിനോദങ്ങളും തുടങ്ങി. ഫാക്ടിലെ ഓഫീസേഴ്സിനെ കൂടാതെ സമീപ പ്രദേശങ്ങളിലെ വൻകിട സ്ഥാപനങ്ങളിലെ മാനേജർമാർക്കും അക്കാലത്ത് അംഗത്വം നൽകിയിരുന്നു . 1965 ൽ നടന്ന പ്രശസ്തമായ ഒാൾ ഇന്ത്യ റൈറ്റേഴ്സ് കോൺഫ്രൻസിനും ക്ലബ്ബ് വേദിയായിരുന്നു.
ഒളിമ്പ്യൻ രാധിക, എസ്.രാമാനുജം, വി.ബാലസുബ്രമണ്യം, ടൈറ്റസ്.സി.ഫിലിപ്പോസ്, ഗിരീഷ് സോമൻ, സി.ജി.രാമചന്ദ്രൻ ,വി. ജോഷി, ജോർജ്.കെ.ജോൺ, മീന ടൈറ്റസ്, സി.ജി.പത്മകുമാരി, ഫിലിപ്പോസ് ടൈറ്റസ് തുടങ്ങിയ ഒട്ടനവധി പ്രഗത്ഭരുടെ ടേബിൾ ടെന്നീസ് കേന്ദ്രമായിരുന്നു ഇവിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |