SignIn
Kerala Kaumudi Online
Friday, 26 April 2024 3.56 PM IST

അനർഹമായ റേഷന്‍ കാര്‍ഡുകള്‍ മാറ്റാൻ 5000 ലേറെപ്പേർ

card

തൃശൂർ: ജില്ലയിൽ അനർഹമായ റേഷൻ കാർഡുകൾ കൈവശം വെച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 5000 ലേറെ കാർഡുടമകൾ. അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശം വച്ചിട്ടുള്ളവർ കാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് ജൂലായ് 15 നുളളിലാണ് അപേക്ഷിക്കേണ്ടത്. സ്വമേധയാ അപേക്ഷ സമർപ്പിക്കുന്നവർക്ക് പിഴ, കാർഡ് റദ്ദ് ചെയ്യൽ, ക്രിമിനൽ കുറ്റം ചുമത്തൽ, ജീവനക്കാർക്കെതിരെയുള്ള വകുപ്പുതല നടപടികൾ എന്നിവയിൽ നിന്നും 15വരെ ഇളവു നൽകും. അനർഹമായ കാർഡുകൾ കണ്ടെത്തുന്നതിനുള്ള റേഷൻകട തലത്തിലുള്ള പരിശോധനകൾ 16 മുതൽ ശക്തമാക്കും.

അന്ത്യോദയ, മുൻഗണന, മുൻഗണനേതര കാർഡുകളുമാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. ഇതിൽ നഗരകേന്ദ്രീകൃതമായ തൃശൂർ താലൂക്കിലാണ് കൂടുതൽ അനർഹർ കാർഡുകൾ മാറുന്നത്. നൂറിലേറെ അന്ത്യോദയ കാർഡുകൾ തൃശൂരിൽ മാറി. പരിശോധനകളും റെയ്ഡുകളും നടത്താനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. അനർഹമായ കാർഡുകളുള്ളവർ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡുകള്‍ ഹാജരാക്കിയാണ് പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടത്. അനര്‍ഹമായ വ്യക്തികളില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമാകും നടപടികൾ. ഇവരിൽ നിന്നും 2016 നവംബര്‍ മുതല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴയീടാക്കും. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളുണ്ടാകും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ ചെയ്യും.

മുൻഗണനാ കാർഡിന് അർഹതയില്ലാത്തവർ

സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിങ്ങനെ പ്രവാസികളടക്കം കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസം ഇരുപത്തയ്യായിരം രൂപയോ അതിലധികമോ വരുമാനമുണ്ടെങ്കില്‍, ഒരേക്കറിലധികം ഭൂമി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവര്‍, ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലുചക്രവാഹനം ഉള്ളവര്‍.

  • ആകെ ലഭ്യമായ അപേക്ഷകൾ: 5130
  • എ.എ.വൈ വിഭാഗത്തിൽ നിന്ന് മാറാനുളള അപേക്ഷകൾ: 404
  • മുൻഗണനാ വിഭാഗത്തിൽ നിന്ന് : 2708
  • മുൻഗണനേതര വിഭാഗം: 2018

സമയപരിധിയ്ക്കു ശേഷം നടക്കുന്ന പരിശോധനയിൽ അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചതായി കണ്ടെത്തുന്ന കാർഡുടമകളിൽ നിന്നും കൈപ്പറ്റിയ ഭക്ഷ്യ വസ്തുക്കളുടെ വിപണി വില പിഴയായി ഈടാക്കാനും മറ്റ് ശിക്ഷാ നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശം.

- ടി. അയ്യപ്പദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.