മുക്കം: കൈയിൽ കിട്ടിയ മാനഭംഗ കേസ് പ്രതിയെ വിട്ടയച്ചെന്ന സംഭവം ഒച്ചപ്പാടായതോടെ പ്രതിയെ തിരഞ്ഞ് പൊലീസ് പരക്കംപാച്ചിൽ തുടങ്ങി.
മുക്കം പൊലീസ് സ്റ്റേഷന്റെ പിൻവശത്തായി താമസിക്കുന്ന വിധവയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് തിരയുന്നത്. ജൂൺ 30 ന് രാത്രിയാണ് മാനഭംഗത്തിനിരയായ വീട്ടമ്മ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഉടനെ ഇവരെയും കൂട്ടി പ്രതിയുടെ മണാശ്ശേരിയിലെ വീട്ടിലെത്തി പൊലീസ്. പ്രതിയെ പരാതിക്കാരി തിരിച്ചറിയുകയും ചെയ്തു. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ ആവശ്യമായ തെളിവു പൊലിസിനു ലഭിച്ചതുമാണ്. എന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ച് മടങ്ങുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. സംഭവം നടന്ന് പത്തു ദിവസമായിട്ടും പ്രതിയെ പിടി കൂടാത്തതിൽ റസിഡന്റ്സ് അസോസിയേഷനും ജനാധിപത്യ മഹിള അസോസിയേഷനടക്കമുള്ള സംഘടനകളും പ്രതിഷേധം കടുപ്പിച്ചതിനു പിറകെ സമരത്തിനൊരുങ്ങിയതോടെയാണ് പൊലീസ് പ്രതിയെ തിരയാൻ തുടങ്ങിയത്. സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയ്ക്ക് കോടതിയിൽ നിന്ന് മുൻകൂർജാമ്യം ലഭിക്കാൻ അവസരം നൽകുകയാണ് പൊലീസെന്ന് വീട്ടമ്മ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |