കൊച്ചി: വിവാദമായ ചാനൽ ചർച്ചയിൽ അയിഷ സുൽത്താനയ്ക്കൊപ്പം പങ്കെടുത്ത യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണുവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കവരത്തി എസ്.ഐ അമീർ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
ചർച്ച അവസാനിക്കാൻ 15 മിനിറ്റുള്ളപ്പോഴാണ് അയിഷ വിവാദപരാമർശം നടത്തിയത്. അപ്പോൾത്തന്നെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പിൻവലിക്കില്ലെന്നും അയിഷ പറഞ്ഞു. ലക്ഷദ്വീപ് എം.പി അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നുവെന്നും വിഷ്ണു പൊലീസിന് മൊഴി നൽകി.അന്വേഷണസംഘം നാളെ കവരത്തിയിലേക്ക് മടങ്ങും. രണ്ടാഴ്ചയ്ക്കുള്ളിൽ അയിഷയുടെ ഉമ്മ ഹൗവ്വയെ ചോദ്യംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |