കൊച്ചി: ഇവന്റ് മാനേജ്‌മെന്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ എത്രയും വേഗം നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇ.എം.എ.കെ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂവായിരം കോടി വാർഷിക വിറ്റു വരവുള്ള ഇവന്റ് മേഖലയിൽ സംസ്ഥാനത്ത് ഒരു ലക്ഷത്തിൽ പരം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷമായി നിശ്ചലമാണ് ഈ രംഗം. വാക്‌സിനേഷൻ രേഖകളോ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഹാജരാക്കി 100 പേരെയെങ്കിലും പങ്കെടുപ്പിച്ചു ഇവന്റ് നടത്താൻ മാർഗനിർദേശം നൽകണം. ഇമാക് പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ, ജനറൽസെക്രട്ടറി രാജു കണ്ണമ്പുഴ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |