ന്യൂഡൽഹി: വിവിധ മന്ത്രിതല സമിതികൾ കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാരെയടക്കം സമിതിയിൽ അംഗങ്ങളാക്കി. പ്രധാനപ്പെട്ട രാഷ്‌ട്രീയകാര്യസമിതിയിൽ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, പരിസ്ഥിതി, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ഗ്രാമവികസന മന്ത്രി ഗിരിരാജ് എന്നിവരെ ഉൾപ്പെടുത്തി.
നിയമന സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുടരും. മറ്റ് സമിതികളിലെല്ലാം പ്രധാനമന്ത്രിയേയും അമിത്ഷായേയും കൂടാതെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ അംഗങ്ങളാണ്. പ്രതിരോധത്തിനായുള്ള സമിതിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമുണ്ട്.
പാർലമെന്ററികാര്യ സമിതിയിൽ സാമൂഹ്യനീതി മന്ത്രി വീരേന്ദ്രകുമാർ, നിയമമന്ത്രി കിരൺ റിജിജു, വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി വി.മുരളീധരൻ ഈ സമിതിയിൽ ക്ഷണിതാവാണ്.
നിക്ഷേപത്തിനും വളർച്ചയ്ക്കുമുള്ള സമിതിയിൽ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, അശ്വനി വൈഷ്ണവ് എന്നിവരെ ഉൾപ്പെടുത്തി. അശ്വനി വൈഷ്ണവും ഭൂപേന്ദ്ര യാദവും തൊഴിൽ സ്കിൽ ഡെവലപ്മെന്റ് സമിതിയിലുമുണ്ട്. മന്ത്രിമാരായ ജി. കിഷൻ റെഡ്ഡിയും ആർ.പി.സിംഗും ക്ഷണിതാക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |