രാമനാട്ടുകര: പത്താം ക്ലാസ് കഴിഞ്ഞിട്ടും ഹിന്ദി ഭാഷ കീറാമുട്ടിയായി നിൽക്കുന്നവരുടെ ഇടയിൽ അഞ്ചാം ക്ലാസുകാരൻ വ്യത്യസ്തനാകുന്നു. പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കുമ്പോഴാണ് രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ യു.പി ബി സ്കൂളിലെ അമന്യു മണി മണി പോലെ ഹിന്ദി സംസാരിക്കുന്നത് . വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപകനായ വിപിൻ ഓൺലൈൻ ക്ലാസിനിടെയാണ് അമന്യുവിനെ ശ്രദ്ധിക്കുന്നത്. മൂന്നാം ക്ലാസ് മുതൽ ഹിന്ദി കാർട്ടൂൺ ചാനലുകൾ സ്ഥിരമായി കണ്ടാണ് അമന്യു ഹിന്ദി ഭാഷ സ്വന്തമാക്കിയത്. ഈ കൊച്ചുമിടുക്കനോട് സംസാരിച്ചു തുടങ്ങിയാൽ ഭായ്‌മാർപോലും തോറ്റുപോകും. രാമനാട്ടുകരയിലെ ഡ്യൂക്സ് ടൈലറിംഗ് ഷോപ്പ് ഉടമ നാരങ്ങയിൽ സന്തോഷിന്റെയും ജിജിതയുടെയും മകനായ അമന്യുവിന് ഹിന്ദി സംസാരിക്കാൻ പ്രോത്സാഹനം നൽകുന്നതും മാതാപിതാക്കൾ തന്നെ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരി അമേയയും ഹിന്ദിയിൽ അമന്യുവിനൊപ്പമെത്താൻ ഓട്ടം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |