തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ നാലു പേർക്ക് കൂടി സിക്ക സ്ഥിരീകരിച്ചു. ഡോക്ടറെ കൂടാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയ പൂന്തുറ സ്വദേശി (35) ശാസ്തമംഗലം സ്വദേശിനി (41) കരിക്കകം സ്വദേശിയായ പെൺകുട്ടി (16) എന്നിവരിലാണ് സിക്ക സ്ഥിരീകരിച്ചത്. ഇതോടെ 23 പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്.
സിക്ക കേസുകൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ കേന്ദ്രസംഘം പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചു. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം ആനയറയിൽ ജില്ലാ മെഡിക്കൽ ഓഫീസർ നേരിട്ടെത്തി സാഹചര്യം വിലയിരുത്തി. ചാക്ക, കരിക്കകം, പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് എത്തും.
കോർപറേഷന് നോട്ടീസ്
ആനയറയിൽ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റും പരിസരവും അടിയന്തരമായി ശുചിയാക്കാൻ ഡി.എം.ഒ കോർപറേഷൻ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി. ഈ സ്ഥലം ഈഡിസ് കൊതുകുകളുടെ ഉറവിടമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സംഘം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |