പെരിന്തൽമണ്ണ: കൊവിഡ് സമ്മാനിച്ച തിരിച്ചടിക്കിടെ, ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയ വാടക ലഭിക്കാതെ സ്വകാര്യ ബസുകൾ. ജീവനക്കാരെ വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തിക്കാനും മറ്റുമായി ട്രിപ്പ് പോയ ബസുകൾക്കാണ് വാടക ലഭിക്കാത്തത്.
കൊവിഡ് മൂലം കനത്ത നഷ്ടത്തിലാണ് ബസുടമകൾ. കടുത്ത പ്രതിസന്ധിയിൽ ടാക്സും ഇൻഷ്വറൻസും അടയ്ക്കാൻ പോലും വഴികാണാതെ ഉഴറുമ്പോഴാണ്സർക്കാർ നിന്നു ലഭിക്കേണ്ട തുക വൈകുന്നത്.
കൊവിഡ് പശ്ചാത്തലവും ബസ്സുടമകളുടെ പ്രയാസവും കണക്കിലെടുത്ത് വാടകത്തുക എത്രയും വേഗം നൽകണമെന്നാണ് ബസുടമകളുടെ ആവശ്യം.
കട്ടപ്പുറത്ത്
ജില്ലയിലെ പകുതിയോളം ബസ്സുകൾ കട്ടപ്പുറത്താണ്. പല ബസുകളും ജിഫോം കൊടുത്ത് തത്കാലം ഓടാതെ കിടക്കുകയാണ്.
ഓടുന്ന ബസ്സുകളിൽ തൊഴിലാളികൾക്ക് കൂലി നൽകാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല.
തൊഴിലാളികൾ പട്ടിണിയിലും ഉടമകൾ കടക്കെണിയിലും പെട്ട് ഉഴലുകയാണ്.
മലപ്പുറം ജില്ലയിൽ മാത്രമാണ് ഈ ദുരവസ്ഥ. മറ്റുള്ള ജില്ലകളിൽ ഏകദേശം എല്ലാ ബസ്സുകൾക്കും ഇലക്ഷൻ ഓടിയ വകയിൽ വാടക ലഭിച്ചിട്ടുണ്ട് എന്നാണ് അറിവ്
മുഹമ്മദാലി ഹാജി, ബസ് അസോസിയേഷൻ പ്രസിഡന്റ് , പെരിന്തൽമണ്ണ
1600ഓളം സ്വകാര്യ ബസുകളാണ് ജില്ലയിലുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |