വാഷിംഗ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡ് എടുക്കുന്നതിലെ കർശന നിബന്ധനകൾ ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ കാനഡയിലേക്ക് കുടിയേറുന്നതിന് കാരണമായി തീരുന്നുണ്ടെന്ന് അമേരിക്കയിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ നിയമവിദഗ്ദ്ധർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനം രാജ്യത്തിന് ആവശ്യമാണെന്നും ഇവർ കാനഡയിലേക്ക് മാറുന്നത് അമേരിക്കയുടെ സാങ്കേതിക രംഗത്തെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് രാജ്യത്തെ സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഗ്രീൻ കാർഡ് അനുവദിക്കുന്നതിൽ ഓരോ രാജ്യത്തിനും അനുവദിച്ചിട്ടുള്ള ക്വാട്ട അനുസരിച്ച് മതിയായ ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് നൽകാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റുവർട്ട് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് മാറ്റം വരുത്താത്ത അമേരിക്കയുടെ എമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താതെ ഈയൊരു പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷത്തിനുള്ളിൽ 2 മില്ല്യൺ വിദേശ പൗരമന്മാർ ഗ്രീൻ കാർഡിന് വേണ്ടി അപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്നും അത് മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ നിയമനിർമാണ സഭകൾ തയ്യാറാകണമെന്നും ആൻഡേഴ്സൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |