കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് രണ്ടാംതവണ എട്ടു മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. അർജുന്റെ സ്വർണക്വട്ടേഷൻ ബന്ധം അറിഞ്ഞിരുന്നതായി അമല മൊഴി നൽകി.
അർജുൻ ഫോണിൽ സംസാരിക്കുന്നതിൽ നിന്ന് സ്വർണക്കടത്ത് ബന്ധത്തെപ്പറ്റി അറിവ് ലഭിച്ചിരുന്നു.
അർജുൻ നയിച്ചിരുന്ന ആഢംബരജീവിതം സംബന്ധിച്ച വിവരങ്ങളാണ് അമലയിൽ നിന്ന് പ്രധാനമായും ചോദിച്ചത്. അമലയുടെ വീട്ടുകാർ നൽകിയ പണം ഉപയോഗിച്ച് വീട് പണിതുവെന്നാണ് ചോദ്യം ചെയ്യലിൽ അർജുൻ അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |