SignIn
Kerala Kaumudi Online
Friday, 26 April 2024 2.32 PM IST

വില 150 രൂപ കടന്നു,​ മെനുവിൽ നിന്ന് ചിക്കൻ ഔട്ടാകും !

fg

കൊച്ചി: ചിക്കൻ കൊതിയന്മാരുടെ ശ്രദ്ധയ്ക്ക്. കുറച്ചു നാളത്തേയ്ക്ക് ഹോട്ടലുകളിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കിട്ടിയേക്കില്ല. മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങളെ താത്കാലികമായി പുറത്താകാനുള്ള ആലോചനയിലാണ് ഹോട്ടലുടമകൾ. ഒറ്രക്കുതിപ്പിന് ഇറച്ചിക്കോഴി വില 150 രൂപ കടന്നതാണ് കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖല ഹോംഡെലിവറിയിലൂടെയാണ്പിടിച്ചു നിൽക്കുന്നത്. നിലവിലെ സഹാചര്യത്തിൽ വില വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചിക്കൻ വിഭവങ്ങൾ തത്കാലം ഒഴിവാക്കുന്നതെന്ന് ഉടമകൾ പറയുന്നു.

കുതിപ്പ് 72ൽ നിന്ന്

കഴിഞ്ഞ മാസം 72 രൂപയായിരുന്നു ചിക്കൻ വില. രണ്ടാഴ്ചയ്ക്കിടെ ഒറ്റയടിക്ക് 100 രൂപ കടന്നു. ഇന്നലെ കൊച്ചിയിൽ ചിക്കൻ വില 150 രൂപയായിരുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ ഉത്പാദിപ്പിക്കുന്ന കേരള ചിക്കന് 129 രൂപയും. കൊവിഡ് വ്യാപനം കൂടിയതോടെ തമിഴ്‌നാട്ടിലെ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം വേണ്ടത്ര നടന്നില്ല. ഇതോടെ കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങൾ വരാതായതാണു കോഴി വില ഉയരാൻ പ്രധാന കാരണം. പ്രതിസന്ധി മറികടക്കാൻ ഒന്നര മാസത്തോളമെടുക്കുമെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വർദ്ധിപ്പിക്കുന്നതിന് പിന്നിൽ ഇതര സംസ്ഥാന ചിക്കൻ ലോബിയാണെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ആസോസിയേഷൻ ആരോപിച്ചു.

80 % ഹോട്ടലുകൾ

സംസ്ഥാനത്ത് വിൽക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. അറേബ്യൻ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറിയത് ചിക്കൻ കൂടുതൽ വാങ്ങേണ്ട സാഹചര്യമുണ്ടാക്കി. ഹോട്ടലുകളിൽ വിറ്രുപോകുന്നതും ചിക്കൻ വിഭവങ്ങളാണ്. ബീഫ്, മട്ടൻ എന്നിവയ്ക്ക് അടിസ്ഥാന വിലയുണ്ട്. ചിക്കന് ഏകീകൃത വിലയില്ല. വില തോന്നുംപടി കൂടുന്നത് പലപ്പോഴും നഷ്ടത്തിന് ഇടയാക്കുന്നു. ചിക്കന് 90 മുതൽ 100 വരെ അടിസ്ഥാന വിലയിടണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.

 മുഖ്യമന്ത്രിക്ക് പരാതി

സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കേരള ഹോട്ടൽ ആൻ‌ഡ‌് റെസ്‌റ്റോറന്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്യസംസ്ഥാന ലോബി വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണം, തദ്ദേശചിക്കൻ ഫാമുകളിൽ നിന്ന് വിപണിയിൽ ചിക്കൻ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ പറയുന്നത്.


ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമാണ് നൽകുന്നത്. പ്രവർത്തന ചെലവ് പോലും കണ്ടെത്താനാകാതെ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ അന്യായവിലക്കയറ്റം. നാട് മുഴുവൻ കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ചിക്കൻവിഭവങ്ങളുടെ വിലവർദ്ധിപ്പിക്കുവാൻ ഹോട്ടലുടമകൾക്ക് സാധിക്കില്ല. വില കുതിച്ചയർന്നപ്പോൾ വ‌ർഷങ്ങൾക്ക് മുമ്പ് ഹോട്ടലുടമകൾ സമരം സംഘടിപ്പിച്ചിരുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരമതെ മറ്ര് മാ‌ർഗമില്ല.''

ടി.സി. റഫീക്ക്

കേരള ഹോട്ടൽ ആൻഡ്

റസ്റ്രോറന്റ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHICKEN PRICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.