ന്യൂഡൽഹി: ന്യൂസിലൻഡ് സ്വദേശിയും യൂ ട്യൂബറുമായ കാൾ റോക്കിനെ കരിമ്പട്ടികയിൽപ്പെടുത്തിയതിനെതിരെ ഇന്ത്യക്കാരിയായ ഭാര്യ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. വിഷയത്തിൽ ജസ്റ്റിസ് രേഖ പള്ളി കേന്ദ്ര സർക്കാരിന്റെയും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ മന്ത്രാലയത്തിന്റെയും ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിന്റെയും പ്രതികരണം തേടി. കേസ് സെപ്തംബർ 23ന് പരിഗണിക്കും.
തന്റെ ഭർത്താവിനെ അകാരണമായി കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തി ഇന്ത്യയിലേക്ക് വരുന്നത് തടഞ്ഞിരിക്കുകയാണെന്നാണ് ഹരിയാന സ്വദേശിയും കാൾ റോക്കിന്റെ ഭാര്യയുമായ മനീഷ് മാലിക്കിന്റെ റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഭർത്താവിന്റെ കൂടി കഴിയുന്നതിനുള്ള അവസരം നിഷേധിക്കുക വഴി ജീവിക്കാനുള്ള മൗലിക അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും മനീഷ് ആരോപിക്കുന്നു.
കാൾ റോക്കിന്റെ വിസയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് മനീഷ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2019ൽ തങ്ങളുടെ വിവാഹ ശേഷം കാൾ റോക്കിന് എക്‌സ് 2 വിസ ഉപാധികളോടെ അനുവദിച്ചിരുന്നു. ഓരോ 180 ദിവസം കഴിയുമ്പോഴും ഇന്ത്യയ്ക്ക് പുറത്തു പോകണം എന്നായിരുന്നു ഒരു ഉപാധി. ഇതനുസരിച്ച് കാൾ 2020 ഒക്ടോബർ പത്തിന് ഇന്ത്യ വിട്ടു പോയി. അന്നു മുതൽ പിന്നെ ഇന്നു വരെ ഇന്ത്യയിലേക്ക് തിരിച്ചു വരാനായിട്ടിവ്വ. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും സമീപിച്ചുവെങ്കിലും നിസംഗതയോടെയുള്ള പ്രതികരണങ്ങളാണ് ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, വിസ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കാൾ റോക്കിനെ കരിമ്പട്ടികയിൽപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ പത്താംതീയതി വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |