കോട്ടയം : ബക്രീദിന് അടുത്തതോടെ മാനത്തേയ്ക്ക് പറക്കുകയാണ് ഇറച്ചിക്കോഴി വില. കഴിഞ്ഞ ദിവസം 145 രൂപായിരുന്ന വില ഇന്നലെ 149 ആയി ഉയർന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു കിലോയിലുണ്ടായ വില വർദ്ധന 50 രൂപ. ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കോഴിത്തീറ്റ വിലയിലെ അനിയന്ത്രിത വർദ്ധനയും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന കോഴികളുടെ എണ്ണം കുറഞ്ഞതുമാണ് വില വർദ്ധനയ്ക്കുള്ള കാരണം. ജൂൺ പകുതിയിൽ ഇറച്ചിക്കോഴി വില 85 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് 100 രൂപയിലെത്തി. ലോക്ക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ കോഴി ഉത്പാദനം കുറഞ്ഞിരുന്നു. പല ഫാമുകളിലും കോഴികളുടെ എണ്ണം പകുതിയായി . ഇതിനിടെ കോഴിത്തീറ്റ വിലയിലെ വൻ വർദ്ധനയും തിരിച്ചടിയായി. ഇതോടെ, പ്രാദേശികമായി കോഴി വളർത്തുന്നവരിൽ ഭൂരിഭാഗവും പിന്തിരിഞ്ഞു. ഇടനിലക്കാരുടെ ചൂഷണത്തെത്തുടർന്ന് ജില്ലയിൽ ചെറുകിട വളർത്തുകാർ താത്കാലികമായി കോഴി വളർത്തൽ അവസാനിപ്പിച്ചു.
ട്രോളിംഗ് നിരോധനം മൂലം മീനിന് ക്ഷാമമായതോടെ കോഴിക്ക് ഡിമാൻഡ് ഉയർന്നു. കായൽ മീനിനും ലഭ്യത കുറവാണ്. ബക്രീദ് പ്രമാണിച്ച് രണ്ട് ദിവസത്തിനുള്ളിൽ വില ഉയരുമെന്നുറപ്പാണ്
- യൂസഫ്, കോഴിയിറച്ചി വ്യാപാരി
ഒന്നര ആഴ്ചകൊണ്ട് കൂടിയത് 50 രൂപ
വിലക്കയറ്റത്തിന് കാരണം
തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞു
കോഴിത്തീറ്റ വില വർദ്ധനമൂലം ഉത്പാദനം കുറച്ചു
ട്രോളിംഗ് ആയതോടെ കടൽമൽസ്യങ്ങൾ കിട്ടാതായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |