പാലക്കാട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമയായ ഒരാൾ കൂടി ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര പനയൽപുര വീട്ടിൽ പൊന്നുമണി (55) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്. വ്യാഴാഴ്ചയാണ് വീടിന് സമീപത്തെ കെട്ടിടത്തിൽ കളനാശിനി കഴിച്ചനിലയിൽ പൊന്നുമണിയെ കണ്ടെത്തിയത്. ഉടനെ ജില്ലാ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ച പൊന്നുമണി സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് വിഷം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ: സത്യഭാമ. മക്കൾ: സുധിലീഷ്, സുധീഷ്, ശ്രുതില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |