തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണുള്ള ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശദാംശങ്ങൾ അറിയിക്കും. വിശേഷാവസരങ്ങളിൽ ആരാധനാലയങ്ങളിൽ നാല്പതു പേർക്ക് പ്രവേശിക്കാം.ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് അനുമതി. ആരാധനാലയങ്ങളിലെ ചുമതലപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിക്കണം
കാറ്റഗറി എ, ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ രാത്രി 8 വരെ
ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ പ്രവർത്തിക്കാം.
എ, ബി വിഭാഗങ്ങളിൽപെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി ഹെയർ
സൈറ്റലിംഗിനായി തുറന്നു പ്രവർത്തിക്കാം.വർക്ക് ഷോപ്പുകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ സ്പെയർപാർട്സ് കടകളും തുറക്കാം
എൻജിനിയറിംഗ്, പോളി ടെക്നിക്ക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റലുകളിൽ താമസിക്കാൻ സൗകര്യം നൽകണം.
നിയന്ത്രണങ്ങളോടെ
സിനിമാ ഷൂട്ടിംഗ്
കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിംഗും അനുവദിക്കും.ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവർക്കുമാത്രമാകണം എല്ലായിടത്തും പ്രവേശനം.
നിലവിലെ ടി.പി.ആർ
#എ വിഭാഗം: 0 - 5 വരെ
86 തദ്ദേശസ്ഥാപനങ്ങൾ
#ബി: 5-10
392 തദ്ദേശ സ്ഥാപനങ്ങൾ
#സി: 10-15
362 തദ്ദേശ സ്ഥാപനങ്ങൾ
#ഡി: 15+
194 തദ്ദേശ സ്ഥാപനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |