തിരുവനന്തപുരം:500 കോടിയിലധികം രൂപയുടെ മരം കള്ളക്കടത്തിനെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.
ജുഡിഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ മരംമുറിക്കലിന് ഉത്തരവ് നൽകിയ മുൻ റവന്യു മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പങ്കിനെക്കുറിച്ചുള്ള വസ്തുതകൾ പുറത്തുവരൂ. അഴിമതിക്കാരെ രക്ഷിക്കാനും കേസ് ഒത്തുതീർപ്പാക്കാനുമുള്ള സർക്കാർ നീക്കത്തെ യു.ഡി.എഫ് ശക്തമായി എതിർക്കും. ജുഡിഷ്യൽ അന്വേഷണത്തിനായുള്ള സമരം ശക്തിപ്പെടുത്തും.
വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ കേരളത്തിൽ വ്യാപകമായി വൻതോതിൽ നടന്ന മരം കള്ളക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനും പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ഒത്തുതീർപ്പാക്കാനും സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |