ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർച്ച പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. എൻ കെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം ആണ് നോട്ടീസ് നൽകിയത്.
അതേസമയം ഫോണുകള്‍ ചോര്‍ത്തി എന്ന വാര്‍ത്ത പെഗാസസ് സോഫ്റ്റ്‌വെയറിന്റെ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് നിഷേധിച്ചു. പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത് ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളുമാണെന്നും യാഥാര്‍ഥ്യത്തില്‍നിന്ന് വളരെ അകലെയാണ് വസ്തുതകളെന്നും കമ്പനി അറിയിച്ചു.
വിവാദത്തിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഇസ്രയേൽ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തര മന്ത്രി പാർലമെന്റിൽ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ തന്റെ ഫോൺ ചോർത്തിയെന്ന് മനുഷ്യാവകാശ സംഘടന പ്രവർത്തകൻ ജെയ്‌സൺ സി ആരോപിച്ചു. തന്റെ പ്രവർത്തനം ഭരണകൂടത്തെ അലോസരപ്പെടുത്തുന്നതാവാം കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |