ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രാലയം നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ അസംഘടിത തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമ പദ്ധതികൾ സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ദേശീയ പോർട്ടലും കേന്ദ്രീകൃത ഡാറ്റാബേസും തയാറാക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴിൽ ഭൂപേന്ദർ യാദവ് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.
ആധാർ അടിസ്ഥാനത്തിൽ തയാറാക്കുന്ന പോർട്ടലിൽ ആഗസ്റ്റ് മാസത്തോടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങും. തുടർന്ന് സംസ്ഥാന സർക്കാരുകളിൽ നിന്ന് തൊഴിലാളികളുടെ ഡാറ്റ സ്വീകരിക്കും. നിർമാണ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, കാർഷിക തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, മറ്റു തൊഴിലാളികൾ എന്നിവരുൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലയിലെ ബഹുഭൂരിപക്ഷത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പോർട്ടലിന് 45 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |