SignIn
Kerala Kaumudi Online
Saturday, 27 April 2024 9.37 AM IST

ധാർമികമായും നിയമപരമായും മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല; ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി

a-k-saseendran

തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ. ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്തതും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്കും എതിരാണ്. ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല. സ്ത്രീക്കെതിരായ കുറ്റകൃത്യം മന്ത്രി മനപ്പൂർവ്വം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ശശീന്ദ്രനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ മുൻകൈ എടുക്കണമെന്നും ​ഗവർണർക്ക് നൽകിയ കത്തിൽ വീണ ആവശ്യപ്പെടുന്നു. മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്ന് വനിതാ കമ്മീഷന് നൽകിയ പരാതിയിലും ആവശ്യപ്പെടുന്നുണ്ട്.

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍.സി.പി നേതാവ് പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പൊലീസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നു. അതേസമയം, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അഡ്വ. സജാൽ മന്ത്രി ശശീന്ദ്രനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: A K SASEENDRAN, GOVERNOR, ARIF MOHAMMAD KHAN, VEENA S NAIR, YOUTH CONGRESS, WOMEN COMMISSION KERALA, WOMEN COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.