കോട്ടയം: ചന്തക്കടവിലെ പെൺവാണിഭ കേന്ദ്രത്തിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗമായ ഒരാൾ കൂടി പിടിയിൽ. പൊൻകുന്നം കോയിപ്പള്ളി പുത്തൻപീടികയിൽ ഷമീറിനെയാണ് (26) വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് പിടികൂടിയത്. രണ്ടാഴ്ച മുൻപാണ് ചന്തക്കടവിൽ വടശേരി ലോഡ്ജിന് പിന്നിലെ മുറിയിൽ പെൺവാണിഭ സംഘങ്ങൾ ഏറ്റുമുട്ടിയത്. വടിവാളുമായി എത്തിയ ഗുണ്ടാ സംഘം ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിനി ജ്യോതിയും ആക്രമണത്തിൽ നിന്ന് രക്ഷപെട്ടിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് മുറിയിൽ കയറി വെട്ടുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ നൽകിയ മൊഴി. അന്വേഷണ സംഘത്തിൽ സീനിയർ സി പി. ഒ സജിവ്, ദിലീപ് വർമ, സി.പി.ഒ രതീഷ്, ലിബു ചെറിയാൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ നേരത്തെ യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |