ഗുവാഹത്തി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ബാധിതരായ ഒരാളിൽ തന്നെ ഒന്നിൽ കൂടുതൽ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ ആദ്യമായി അത്തരമൊരു കേസ് ആസാമിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രണ്ട് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറിലാണ് കൊവിഡ് വകഭേദങ്ങളായ ആൽഫയും ഡെൽറ്റയും കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഇരട്ട വകഭേദങ്ങൾ ഒരാളിൽ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാൽ വാക്സിന്റെ ഗുണമേന്മയാൽ ഗുവാഹത്തിയിൽ അസുഖം ബാധിച്ച ഡോക്ടർ പൂർണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ഗുവാഹത്തി റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ. ബി ജെ ബോർകകോട്ടി പറഞ്ഞു.
തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളാണ് രോഗ ബാധിതയായ ഡോക്ടർക്ക് ഉണ്ടായിരുന്നത്. യുകെ, ബ്രസീൽ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് ഒരാളിൽ ഇരട്ട വകഭേദം കണ്ടെത്തിയത് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നത്.
രണ്ട് വകഭേദങ്ങൾ ഒരു വ്യക്തിയെ ഒരേസമയം അല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ബാധിക്കുമ്പോഴാണ് ഇരട്ട അണുബാധ സംഭവിക്കുന്നത്. ഒരാൾക്ക് ഒരു വകഭേദം ബാധിക്കുമ്പോഴും പ്രതിരോധശേഷി വികസിക്കുന്നതിനുമുമ്പും ഇത് സംഭവിക്കുന്നുവെന്ന് ഗുവാഹത്തി റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററിലെ സീനിയർ സയന്റിസ്റ്റ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |