തിരുവനന്തപുരം: പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി രാജിവയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ പുറത്താക്കിയേ പറ്റൂ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നും യുക്തിരഹിതവും ദുർബലവുമായ വാദമാണ് മന്ത്രിയുടേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്‌നം കൊണ്ടുവരും. ഈ സർക്കാരിനെ കൊണ്ട് മറുപടി പറയിപ്പിക്കും. സി പി എമ്മിന് സ്ത്രീപക്ഷത്ത് നിൽക്കണമെന്ന് ആളുകളോട് എങ്ങനെ പറയാൻ കഴിയുമെന്നും സതീശൻ ചോദിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒരു വനിതാ ഉദ്യോഗസ്ഥയേയും പുറത്താക്കിയിരിക്കുകയാണ്. വനംകൊള്ളയ്‌ക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനിതാ ഉദ്യോസ്ഥയ്ക്ക് എതിരെ നടപടി എടുത്തത്. അവരെ സെക്രട്ടറിയേറ്റിന് പുറത്തേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. കൊല്ലത്തെ വാക്‌സിൻ വിതരണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടിരിക്കുകയാണ്. മര്യാദകേടാണിതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇതാണോ സി പി എമ്മിന്‍റെ സ്‌ത്രീപക്ഷ കേരളമെന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |