ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹം ജൂലായ് 25ന് ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുമ്പോൾ എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. .
2008 ജിഒ 20' എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 200 മീറ്റർ നീളമുണ്ടാകാമെന്നാണ് കരുതുന്നത്.
ഛിന്നഗ്രഹം സെക്കൻഡിൽ 8.2 കിലോമീറ്റർ വേഗതയിൽ ഭൂമിയെ മറികടന്നുപോകുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രവചനം.
ഓരോ സെക്കന്ഡിലും 8 കിലോമീറ്റര്‍ ദൂരമാണ് ഈ ഛിന്നഗ്രഹം പിന്നിടുന്നത്. ഇത്രയും വേഗത്തില്‍ വരുന്നതിനാല്‍ എതിര്‍ ദിശയില്‍ വരുന്ന എന്തിനേയും തകര്‍ത്ത് തരിപ്പണമാക്കിയാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരമെന്നാണ് നാസ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി നാസയുടെ നിരീക്ഷണത്തിലാണ് ഈ ഛിന്നഗ്രഹമുള്ളതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത് കൂടി കടന്ന് പോവുമെങ്കിലും ഇത് ഭൂമിയില്‍ ഇടിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജൂണില്‍ ഈഫല്‍ ടവറിന്‍റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയിരുന്നു. അപകടകരമാകാന്‍ സാധ്യതയുള്ള വിഭാഗത്തിലായിരുന്നു ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്, ഭൂമിയില്‍ നിന്നും 4.6 ദശലക്ഷം കിലോമീറ്ററില്‍ കുറവ് ദൂരത്ത് കൂടി കടന്നുപോകുന്നവയെ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ ഇവയുടെ സഞ്ചാരപാത വേറെയാണെങ്കിലും ചില സമയങ്ങളില്‍ ഭുമിയുടെ ആകര്‍ഷണ ബലം ഇവയുടെ സഞ്ചാരപാഥ മാറുവാന്‍ കാരണമാകാറുണ്. 2008 ജിഒ 20 ഛിന്നഗ്രഹത്തിന്റെ ഇതിനു മുൻപ് ഭൂമിയെ കടന്നുപോയത് 2008 ജൂൺ 20 നായിരുന്നു. ഇത് 2034 ജൂലൈ 25 ന് വീണ്ടും ഭൂമിയെ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്നു.
അതേസമയം ഭൂമിയിലേക്ക് അടുത്ത അറുപതു വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുമെന്നു കരുതുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ഇപ്പോള്‍ ഇരുപതിലധികം റോക്കറ്റുകളാണ് ചൈന വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. 2175 നും 2199 നും ഇടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിന്റെ 4.6 ദശലക്ഷം മൈല്‍ (7.5 ദശലക്ഷം കിലോമീറ്റര്‍) ചുറ്റളവില്‍ സഞ്ചരിക്കുമെന്നു കരുതുന്ന 85.5 ദശലക്ഷം ടണ്‍ (77.5 ദശലക്ഷം മെട്രിക് ടണ്‍) ബഹിരാകാശ പാറയായ ബെനു എന്ന ഛിന്നഗ്രഹമാണ് ഇവരുടെ ലക്ഷ്യം. . ഈ ഛിന്നഗ്രഹം അമേരിക്കയിലെ എമ്പയര്‍ സ്‌റ്റേറ്റ് കെട്ടിടത്തിന്റെ ഉയരം പോലെ വീതിയുള്ളതാണ്, ഭൂമിയുമായി കൂട്ടിമുട്ടിയാല്‍ വലിയ ദുരന്തമായിരിക്കും ഫലമെന്നാണ് നിരീക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |