ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 52 രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയെ അറിയിച്ചു. വിദേശ രാജ്യങ്ങൾ നേരിട്ടും സ്വകാര്യ സന്നദ്ധ സംഘടനകൾ, ഇന്ത്യൻ സമൂഹം, ബഹുരാഷ്‌ട്ര കമ്പനികൾ തുടങ്ങിയവ മുഖേനെയും സഹായം നൽകി.
ആരോഗ്യ, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും നീതി ആയോഗ് അടക്കം സർക്കാർ ഏജൻസികളുടെയും പ്രതിനിധികളടങ്ങിയ സമിതിയുടെ അംഗീകാരത്തോടെയാണ് സംഭാവനകൾ സ്വീകരിച്ചത്. 27,116 ഓക്‌സിജൻ സിലണ്ടറുകൾ, 29,327 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 48 ഓക്‌സിജൻ പി.എസ്.എ പ്ലാന്റുകൾ 19,375 വെന്റിലേറ്ററുകൾ എന്നിവ വിദേശത്ത് നിന്ന് ലഭിച്ച ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. ഫവിപിറാവിർ,റെംഡിസിവിർ,ടൊസിലിസുമാബ് തുടങ്ങിയ മരുന്നുകളും മാസ്‌ക് ,കൊവിഡ് ദ്രുത പരിശോധനാ കിറ്റുകളും ലഭിച്ചു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ 37 ലക്ഷം ഡോസ് ഇറക്കുമതി ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് മാറ്റിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ എം.വി ശ്രേയാംസ് കുമാർ എം.പിയെ അറിയിച്ചു.
കൊവിഡിനെ തുടർന്ന് പത്ത് മാസം തൊഴിൽ ലഭ്യത ഉറപ്പാക്കാൻ വേതനത്തിൽ ക്രമീകരണങ്ങൾ ചെയ്തിരുന്നു. നിലവിൽ തൊഴിൽ മേഖലകൾ പൂർവ്വസ്ഥിതിയിലായതിനാൽ ക്രമീകരണങ്ങൾ ആവശ്യമില്ല. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് ഈ വർഷം 5642 പരാതികൾ ലഭിച്ചു. കുവെെറ്റിൽ നിന്നാണ് കൂടുതൽ പരാതി ലഭിച്ചത്(2288).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |