SignIn
Kerala Kaumudi Online
Saturday, 27 April 2024 2.10 AM IST

കൊവിഡ് ഉത്ഭവം അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന

ggg

ബീജിംഗ് : കൊവിഡ് വൈറസിന്റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിന് ചൈന അനുമതി നിഷേധിച്ചു. ചൈനയിലെ വുഹാൻ ലബോറട്ടറിയിൽ നിർമ്മിച്ചതാണ് കൊവിഡ് വൈറസെന്ന വാദം ലോകരാജ്യങ്ങൾക്കിടയിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് അനുമതി നിഷേധിച്ചത് ചൈനയ്ക്കെതിരെയുള്ള സംശയം കൂടുതൽ ശക്തമാക്കി.

വുഹാനിലെ മാർക്കറ്റുകളും ലാബുകളും കേന്ദ്രീകരിച്ച് കൂടുതൽ പഠനങ്ങൾ നടത്താമെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കൂട്ടലുകൾക്ക് തിരിച്ചടിയാണ് ചൈനയുടെ നിലപാട്. പഠനം രാഷട്രീയ പ്രേരിതമാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ ചെയർമാൻ സെംഗ് യിക്സിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശാസ്ത്രവിരുദ്ധവുമായ അന്വേഷണം അവസാനിപ്പിച്ച് ശാസ്ത്രീയപരമായ രീതിയിലുള്ള കൂട്ടായ അന്വേഷണത്തിലൂടെ മാത്രമേ കൊവിഡ് വൈറസിന്റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാവൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാബിൽ നിന്നും പുറത്തുവന്ന വൈറസ് വഴിയാണോ കൊവിഡ് ണ പടർന്നത് എന്നതിൽ അന്തിമ തീരുമാനം എടുക്കാൻ സമയമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് കഴിഞ്ഞയാഴ്ച പ്രസ്താവന നടത്തിയിരുന്നു. ചൈനയിൽ നിന്ന് അന്വേഷണത്തിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. വുഹാനിലെ സംശയ നിഴലിലുള്ള ലാബിൽ സന്ദർശനം നടത്താൻ ലോകാരോഗ്യ സംഘടനയെ അനുവദിച്ചില്ലെന്ന അമേരിക്കയുടേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേയും ആരോപണം ശരിവെയ്ക്കുന്ന രീതിയിലുള്ളതായിരുന്നു ടെഡ്രോസിന്റെ പ്രസ്താവന.

ഡബ്ലു.എച്ച്.ഒയുടെ മേധാവി ടെഡ്രോസ് ഗെബ്രിയേസിസിന്റെ ഈ പരാമർശമാണ് ചൈനയെ ചൊടിപ്പിച്ചത്.

വിദേശ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട് മാറ്റമെന്നാണ് ചൈനയുടെ വാദം. ചൈനയെ മാത്രം പ്രതിക്കൂട്ടിൽ നിർത്താതെ കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ചുള്ള അന്വേഷണം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ചൈന ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.

കൊവിഡ് വാക്സിൻ ഉത്പാദനം : ആഗോള ഉത്പാദനത്തിന്റെ മുക്കാൽ പങ്കും ഇന്ത്യയുൾപ്പെടെയുള്ല രാജ്യങ്ങൾ വഹിക്കും.

ഈ വർഷത്തെ വാക്സിൻ ഉത്പാദനത്തിന്റെ ആഗോള ഉത്പാദനത്തിന്റെ 75 ശതമാനവും ഇന്ത്യയുൾപ്പെടെയുള്ള 5 രാജ്യങ്ങൾ വഹിക്കുമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ). ഈ വർഷത്തെ വാക്സിനുകളിൽ 75 ശതമാനവും ചൈന, അമേരിക്ക, ഇന്ത്യ, ജർമ്മനി, ഫ്രാൻസ് എന്നീ അഞ്ച് ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളിൽ നിന്നാണ് വരുന്നതെന്ന് ഡബ്ല്യു.ടി.ഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവാല പറഞ്ഞു. ലോകത്ത് വാക്സിൻ അസമത്വം രൂക്ഷമായി തുടരുന്നതിനിടെ ഇത് ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. അതിന്റ ഭാഗമായി വാക്സിൻ നിർമ്മാണം വിപുലീകരിക്കും. വാക്സിൻ വിതരണം പൂർണമായും സുതാര്യമാക്കും. ജൂൺ മാസത്തിൽ ലോകമെമ്പാടും 1.1 ബില്യൺ കൊവിഡ് വാക്സിൻ നൽകിയപ്പോൾ 1.4 ശതമാനം മാത്രമാണ് ആഫ്രിക്കക്കാർക്ക് ലഭിച്ചത്.

വികസിത രാജ്യങ്ങളിൽ, ഓരോ 100 പേരെടുത്താൽ 94 ഡോസ് വാക്സിനുകൾ നൽകിയപ്പോൾ ആഫ്രിക്കയിൽ ഇത് 4.5 ശതമാനമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 1.6 ശതമാനമാണിത്. സാമ്പത്തിക കാരണങ്ങളാൽ വാക്സിൻ വിതരണത്തിലെ വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇവാല കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.