തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ വകുപ്പ് ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതി സ്പർദ്ധയും സർക്കാർ വിരുദ്ധ വികാരവും വളർത്താൻ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് കത്ത് നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് സൈബർസെൽ അന്വേഷണം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
പാതയോര വിശ്രമകേന്ദ്രങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ള പേര് ടേക്ക് എ ബ്രേക്ക് എന്നാണ്. അതിന് നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേര് നൽകി അപമാനിച്ചു എന്ന നുണ പ്രചരിപ്പിച്ചാണ് ചില സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുതലെടുപ്പിന് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |