അഞ്ച് ജില്ലകൾക്ക് ആശ്രയം
കൊച്ചി: എറണാകുളം കേന്ദ്രമായ മേഖലാ വാക്‌സിൻ സ്‌റ്റോർ യാഥാർത്ഥ്യമായി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് ചേർന്നുള്ള സ്‌റ്റോറിന്റെയും ജില്ലയിലെ ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഹെൽത്ത് കെയർ വെൽനെസ് സെന്ററുകൾ ആയും ഉയർത്തുന്നതിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തു നൽകുന്നത് ആർദ്രം മിഷൻ വഴി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്തിനു പുറമെ, തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേയ്ക്ക് കൂടിയുള്ള വാക്‌സിനുകൾ ഇടപ്പള്ളിയിലെ സ്റ്റോറിലാണ് സൂക്ഷിക്കുക. ഇവിടെനിന്നും ജില്ലാ സ്റ്റോറിലേയ്ക്കും അവിടെ നിന്നും താഴേത്തട്ടിലേയ്ക്കും വിതരണം ചെയ്യും.
സംസ്ഥാനത്തെ എറ്റവും വലിയ മേഖലാ വാക്‌സിൻ സ്റ്റോറാണ് ഇടപ്പള്ളിയിലേത്. വാക്കിംഗ് കൂളർ, വാക്കിംഗ് ഫ്രീസർ, ലോജിസ്റ്റിക്, കോൾഡ് ചെയിൻ വർക്ക്‌ഷോപ്പ് എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്.
ആരോഗ്യമന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, ദീപ വർമ്മ, മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കട്ടപ്പൻ, ഡോ. മാത്യൂസ് നമ്പേലി, ഡോ. എസ്. ശ്രീദേവി, ഡോ. എം.ജി. ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
വാക്സിൻ കൂളർ
ഉദ്ദേശ്യം
വാക്സിൻ നിർമ്മാണം മുതൽ കുത്തിവെയ്പ്പ് വരെ ഒരേ താപനില കാത്തുസൂക്ഷിക്കാം.2 മുതൽ 8 വരെ ഡിഗ്രി താപനിലയിലാണ് വാക്സിൻ സൂക്ഷിക്കുക.
സൂക്ഷിക്കുന്ന വാക്സിനുകൾ
ബി.സി.ജി, പോളിയോ, ഡിഫ്തീരിയ ടെറ്റനസ്(ഡി.പി), എം.എം.ആർ, ഹെപ്പറ്റൈറ്റസ്, പെന്റ വാലന്റ്
കെട്ടിടത്തിലുള്ളത്
ആകെ നിർമാണ ചെലവ് - 9.5 കോടി
വാക്‌സിൻ സ്റ്റോറിന് മാത്രം 3.66 കോടി
സ്റ്റോർ വലുപ്പം 499 ചതുരശ്ര മീറ്റർ
ജില്ലയിൽ ഇന്ന് ഉദ്ഘാടനം ചെയ്തവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |