കൊച്ചി: ട്യൂമർ ബാധിച്ച് താടിയെല്ലിന്റെയും കവിളെല്ലിന്റെയും ഭാഗങ്ങൾ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന സങ്കീർണതകൾ പരിഹരിക്കാൻ 'അസ്ഥി' കണ്ടുപിടിച്ച് അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ. 'അമൃത നാനോടെക്സ് ബോൺ' എന്നാണ് പേര്. അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീർണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റ് ആണിത്. മുയലിലും പന്നികളിലും നടത്തിയ പരീക്ഷണത്തിൽ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ അസ്ഥികൾ പഴയ നിലയിലേക്ക് എത്തി. ഡോ. ശാന്തികുമാർ വി. നായരുടെ നേതൃത്വത്തിൽ ഡോ. മനിത നായർ, ഡോ. ദീപ്തി മേനോൻ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. വി. മഞ്ജു എന്നിവരടങ്ങിയ സംഘമാണ് ഇത് കണ്ടുപിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |